ടുണീഷ്യൻ അഭയാർഥി കപ്പൽ തകർന്ന് 112 മരണം

ടൂണിസ്: ടുണീഷ്യയിൽ നിന്നും അഭയാർഥികളുമായി പോയ കപ്പൽ തകർന്ന് 112 പേർ മരിച്ചതായി റിപ്പോർട്ട്. 50 പേർ മരിച്ചുവെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. തുടർന്നു നടത്തിയ പരിശോധനയിലാണ് മരണ സംഖ്യ ഉയർന്നത്. സമീപകാലത്ത് മെഡിറ്ററേനിയൻ കടലിലുണ്ടായ ഏറ്റവും വലിയ കപ്പൽ അപകടമാണിത്. കപ്പലിൽ ഉണ്ടായിരുന്ന 68 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ചയായിരുന്നു സംഭവം. ടുണീഷ്യയുടെ തെക്കൻ തീരത്തായിരുന്നു അപകടം. യൂറോപ്പിലേക്ക് കുടിയേറ്റത്തിനു ശ്രമിച്ച 180ഓളം അഭയാർഥികളായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇതിൽ 100 പേരും ടുണീഷ്യക്കാരാണ്. ഇതിനിടെ, കപ്പൽ മുങ്ങാൻ തുടങ്ങിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ക്യാപ്റ്റനെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. നേവിയുടെ നേതൃത്വത്തിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
0 Comments