ജാതിയും മതവും വേണ്ടെന്നു വച്ചവർ 2,984 പേർ
തിരുവനന്തപുരം: മതരഹിത കുട്ടികളുടെ പുതിയ കണക്ക് പുറത്ത്. ജാതിയും മതവും വേണ്ടെന്നു വച്ചവർ 2,984 പേർ മാത്രമാണെന്ന് ഐടി അറ്റ് സ്കൂൾ എക്സിക്യുട്ടീവ് ഡയറക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
കോളം പൂരിപ്പിക്കാത്തവരെയും ജാതി-മതം ഉപേക്ഷിച്ചവരായി കണക്കാക്കിയതാണ് പിഴവിനു കാരണമായതെന്നാണ് വിശദീകരണം. നേരത്തേ, ഒന്നേകാൽ ലക്ഷം കുട്ടികൾ ജാതിയും മതവും വേണ്ടെന്നു വച്ചതായാണ് നിയമസഭയിൽ സർക്കാർ അറിയിച്ച കണക്ക്.
അതേസമയം, കണക്കിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. മന്ത്രിക്കെതിരേ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് അവകാശലംഘനത്തിന് നോട്ടീസ് നല്കി.
0 Comments