പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ കരട് തയാറായി.

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കാതലായ മാറ്റങ്ങള്‍ ഉൾക്കൊള്ളുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ കരട് തയാറായി. നിലവിലുള്ള 10+2 രീതിയിൽ നിന്ന് 5+3+3+4 ഘടനയിലേക്കു മാറ്റാന്‍ മുന്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ.കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കിയ പുതിയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്യുന്നു. കരടു രേഖ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലിനു കൈമാറി. 

കോത്താരി കമ്മിഷന്‍റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച്‌ 1968-ല്‍ രൂപം നല്‍കിയ വിദ്യാഭ്യാസ രീതിയായിരുന്നു ഇതുവരെ  സ്‌കൂള്‍ തലത്തിൽ 10+2 എന്ന രീതി അവലംബിച്ചു വന്നത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളെ വിവിധ ഘട്ടങ്ങളായി തിരിച്ച രീതിയാണ് നിലവിലെ 10+2 രീതി. ഒന്നു മുതല്‍ 5 വരെ പ്രൈമറി, 6 മുതല്‍ 8 വരെ അപ്പര്‍ പ്രൈമറി, 9, 10 ക്ലാസുകള്‍ സെക്കന്‍ഡറിയും 11, 12 ക്ലാസുകള്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളുമായി കണക്കാക്കുന്ന രീതിയാണിത്. പുതിയ കരട് നയത്തില്‍ ഹയര്‍ സെക്കന്‍ഡറി എന്ന വിഭാഗം ഒഴിവാക്കി 11, 12 ക്ലാസുകളെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. 

പുതിയ നയപ്രകാരം ശുപാര്‍ശ ചെയ്യുന്ന 5+3+3+4 രീതിയില്‍ 3 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളെ വളര്‍ച്ചയുടെ നാല് വെവ്വേറെ ഘട്ടങ്ങളാക്കി തിരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. പ്രീപ്രൈമറി, 1,2 ക്ലാസുകളിൽ പഠിക്കുന്ന 3 മൂന്നു മുതൽ 8 വയസു വരെയുള്ള ഘട്ടം, മൂന്നു മുതൽ അഞ്ചു വരെ  ക്ലാസുകളിൽ പഠിക്കുന്ന 8 മുതൽ 11 വയസുവരെയുള്ള ഘട്ടം, ആറു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന 11 മുതൽ 14 വയസുവരെയുള്ള ഘട്ടം, ഒൻപതു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന14 മുതൽ 18 വയസുവരെയുള്ള സെക്കൻഡറി ഘട്ടം എന്നിങ്ങനെയാണ് കുട്ടികളെ വേര്‍തിരിച്ചിരിക്കുന്നത്. ഇതോടെ പ്രീ-പ്രൈമറി വിദ്യാഭ്യാസവും സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പമാകും.

സെക്കന്‍ഡറി ഘട്ടത്തെ സെമസ്റ്ററുകളാക്കി തിരിക്കാനും നിര്‍ദേശമുണ്ട്. ഓരോ സെമസ്റ്ററിലും അഞ്ചോ ആറോ വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ചില വിഷയങ്ങള്‍ നിര്‍ബന്ധമാകുമ്പോള്‍ മറ്റുള്ളവ താത്പര്യത്തിനനുസരിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. എല്ലാ ക്ലാസുകളിലും വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ സംസ്‌കൃതം പഠിക്കാനുള്ള അവസരം നല്‍കണമെന്നും ശുപാര്‍ശയുണ്ട്.

പരീക്ഷാ രീതിയിലും അധ്യാപകരുടെ പരിശീലന പരിപാടികളിലും മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലും കാതലായ മാറ്റങ്ങളിലൂടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിക്കുന്നു. 2017-ലാണ് വിദ്യാഭ്യാസനയം പരിഷ്‌കരിക്കുന്നതിനായി കസ്തൂരിരംഗന്‍ അധ്യക്ഷനായ കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ 50 വര്‍ഷമായി പിന്തുടര്‍ന്നുവരുന്ന പഠനരീതിക്ക് കാലോചിതമായ മാറ്റം ആവശ്യമാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.

Tags :

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar