രജീഷ് പോളിനെതിരേ ലൈംഗീകാരോപണവുമായി സ്ത്രീകള്‍

2015ല്‍ കോഴിക്കോട് നടന്ന അമാവന സംഗമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രജീഷ് പോളിനെതിരേ ലൈംഗീകാരോപണവുമായി മാവോവാദി നേതാവിന്റെ മകള്‍.
രജീഷിനെതിരേയുള്ള വെളിപ്പെടുത്തലുകള്‍ക്ക് എഴുത്തുകാരികളടക്കമുള്ള ചില സ്ത്രീകള്‍ നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ഇവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരോപണങ്ങള്‍ക്ക് രജീഷ് സോഷ്യല്‍ മീഡിയയിലൂടെ തന്നെ മാപ്പ് പറഞ്ഞിരുന്നു. ഇത് കെട്ടടങ്ങുന്നതിനു പിന്നാലെയാണ് പുതിയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ 10ല്‍ പഠിക്കുന്ന കാലത്താണു രജീഷിനെ (രജീഷ് പോള്‍) കാണുന്നത്. വീട്ടില്‍ അക്കാലത്ത് നിരന്തരമായി ഉണ്ടായിരുന്ന പൊലീസ് റൈഡുകളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് എന്നേയും അനുജത്തിയേയും കാണാന്‍ സുഹൃത്തുക്കള്‍ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ ഞാന്‍ കാണുന്നത്.
അതിനു ശേഷം അയാളെന്നെ തുടര്‍ച്ചയായി വിളിക്കുമായിരുന്നു. സ്‌കൂളിലെ വിശേഷങ്ങള്‍, വീട്ടിലെ വിശേഷങ്ങള്‍ എല്ലാം അയാള്‍ വിളിച്ചന്വേഷിക്കുമായിരുന്നു. അന്നൊക്കെ എന്റെ മുന്‍പില്‍ മാവോയെ മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷമായിരുന്നു അയാള്‍ക്ക്. അക്കാലത്ത് എന്റെടുത്ത് കമ്മ്യൂണിസത്തെക്കുറിച്ച് ഞാന്‍ പഠിക്കേണ്ട ആവിശ്യമുണ്ട് എന്ന് അയാള്‍ എന്നും പറയുമായിരുന്നു. ഞാന്‍ രജീഷ് മാമന്‍ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്.
അക്കാലത്ത് എല്ലാ സ്‌കൂള്‍ അവധിക്കും ഞാന്‍ രജീഷിന്റേയും അപര്‍ണയുടേയുമൊപ്പം അവരുടെ കണ്ണൂര്‍ പിലാത്തറയുലുള്ള വീട്ടില്‍ പോവുമായിരുന്നു. അന്നൊക്കെ രജീഷ് എന്നെ രാത്രി അവരുടെ നടുവിലായിരുന്നു കെടുത്തിയിരുന്നത്. സ്ത്രീ എന്തിനാണു ആണിന്റെ അടുത്ത് കിടക്കാന്‍ ഭയപ്പെടുന്നത്. ലൈംഗികത എന്ന വികാരം മാത്രമല്ല ഒരു ആണിന്റേയും പെണ്ണിന്റേയും ഇടയിലുള്ളതെന്ന് അയാള്‍ എപ്പോഴും പറയുമായിരുന്നു. എന്തിനാണു ഒരാണിന്റെ അടുത്ത് കെടക്കാന്‍ ഭയപ്പെടുന്നതെന്നും.
ഒരു ദിവസം അപര്‍ണ്ണയോടൊപ്പമുള്ള അയാളുടെ ജീവിതം നരകതുല്യമാണെന്ന് വിളിക്കുമ്പൊള്‍ പറഞ്ഞു കുറേ അയാള്‍ കരഞ്ഞു. അവര്‍ക്ക് വേറേ ബന്ധങ്ങള്‍ ഉണ്ടെന്നും അവര്‍ അയാളെ മുതലെടുക്കുകയാണെന്നും പറയാന്‍ തുടങ്ങി. പിന്നീട് എന്നെ അവര്‍ക്ക് സംശയമാണെന്നും പറഞ്ഞു. എന്നെ അത് വല്ലാതെ തളര്‍ത്തി.
അന്നൊക്കെ അപര്‍ണ്ണയോട് വല്ലാത്ത ദേഷ്യമായിരുന്നു എനിക്ക്. പിന്നീട് ഒരു ദിവസം അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ രാത്രി അയാളെന്നെ കേറി പിടിച്ചു. രജി എന്താ ഈ കാണിക്കുന്നേ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാള്‍ എന്റെ മുന്‍പില്‍ കുറേ കരഞ്ഞു. അത് അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത് എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാള്‍ ഉണ്ടായിരുന്നില്ല. അടുത്ത വെക്കേഷനു ഞാന്‍ അയാളുടെ അടുത്ത് പോയപ്പോള്‍ അയാളെന്നെ ലൈംഗികമായി അബ്യൂസ് ചെയ്തു. എന്റെ ചിത്രങ്ങള്‍ അയാളുടെ കയ്യിലുണ്ടെന്നും അത് ഫേസ്ബുക്കില്‍ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി.
16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ പോലും അന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പിന്നീട് എന്റെ സുഹൃത്തുക്കളായിരുന്ന സുബിനോടും നസീറയോടും കാര്യം പറഞ്ഞപ്പോള്‍ അവര്‍ തന്ന ഊര്‍ജ്ജത്തിന്റെ പുറത്താണു അന്ന് ഞാന്‍ ജീവിച്ചത്. അന്ന് രജീഷിന്റെ സുഹൃത്തുക്കളായ പല പെണ്‍കുട്ടികളോടും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. അപര്‍ണ്ണയോട് കാര്യം അന്വേഷിച്ചപ്പോഴാണു അറിഞ്ഞത് രജീഷ് എന്നെക്കുറിച്ച് അപര്‍ണയോട് പറഞ്ഞിരുന്നത് ഞാന്‍ അയാളോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും അപര്‍ണ്ണ എനിക്കൊരു ശല്യമാണെന്ന് പറഞ്ഞെന്നും.അപര്‍ണ അയാളുടെ എന്നോടും മറ്റു പെണ്‍കുട്ടികളോടുമുള്ള ചതി മനസിലാക്കിയിട്ടായിരുന്നു .
അന്ന് അപര്‍ണ്ണ എന്നോട് പറഞ്ഞത് അയാള്‍ക്ക് ഒരു പെണ്‍കുട്ടികളേയും കാമവെറിയിലൂടെയല്ലാതെ സുഹൃത്തായി കാണാന്‍ കഴിയില്ല. ഞാന്‍ അന്നു തന്നെ രജീഷിന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെയുള്ള മക്കളെ അവരും പേടിക്കണം. അപര്‍ണ്ണയുടെ പോസ്റ്റിനു അന്ന് സിനി എന്ന പെണ്‍കുട്ടി എഴുതിയത് രജീഷ് എന്റടുത്തും മറ്റൊരു രൂപത്തില്‍ പറഞ്ഞിട്ടുണ്ട്. ആ പെണ്‍കുട്ടി ഫേക്ക് അല്ല.
ഈ അനുഭവം എനിക്കുണ്ടാക്കിയ ഷോക്ക് വളരെ വലുതായിരുന്നു… ഇന്നും അതന്നെ വലിഞ്ഞു മുറുക്കുന്നുമുണ്ട്. അയാളുടെ പൊയ്മുഖം വളരെ മുന്‍പേ വലിച്ചെറിയണമെന്ന് ഞാന്‍ കരുതിയതാണു. ഞാന്‍ ഇത് പറഞ്ഞവരെല്ലാം എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar