മാന്‍വേട്ട,വിധികേട്ട് ഞെട്ടലില്‍ ബോളിവുഡ് ലോകം.

മുംബൈ: മാന്‍വേട്ട  വിധികേട്ട് ഞെട്ടലില്‍ ബോളിവുഡ് ലോകം. ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതിയാണ് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്. തങ്ങളുടെ സൂപ്പര്‍താരത്തിന് തടവുശിക്ഷ ലഭിച്ചതിന്റെ ദു:ഖത്തിലും ആശങ്കയിലുമാണ് താരങ്ങള്‍.

ധാരാളം നന്‍മകള്‍ ചെയ്യുന്ന ആളാണ് സല്‍മാനെന്നും വിധിയില്‍ ദു:ഖമുണ്ടെന്നും പറഞ്ഞ് ബോളിവുഡ് താരവും രാജ്യസഭാ എം.പിയുമായ ജയാബച്ചന്‍ രംഗത്തെത്തിയിരുന്നു. സല്‍മാന്‍ ഖാന് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിധിയില്‍ ദു:ഖമുണ്ടെന്ന് അര്‍ജുന്‍ രാംപാലും ഗായകന്‍ റിഷാ സിംഗും പറഞ്ഞു. കേസില്‍ വെറുതെ വിട്ട നീലം കോതാരിയുടെ വിധിയില്‍ സന്തോഷമുണ്ടെന്നും എന്നാല്‍, സല്‍മാന്റെ വിധിയില്‍ നിരാശയുണ്ടെന്നും നീലം കോതാരിയുടെ ഭര്‍ത്താവ് സമീന്‍സോനി പ്രതികരിച്ചു.

അതേസമയം, സല്‍മാന്‍ഖാന്‍ ജയിലിലാവുന്നതോടെ ആശങ്കയിലായത് ബോളിവുഡ് സിനിമാവ്യവസായമാണ്. 650 കോടിയോളം രൂപയുടെ നഷ്ടമാണ് സല്‍മാന്റെ അറസ്‌റ്റോടെ ഉണ്ടാവുക എന്നാണ് വിലയിരുത്തല്‍. അണിയറയില്‍ മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളാണ് സല്‍മാന്റേതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. റേസ്3, ദബാംഗ്3, കിക്ക് 2 എന്നീ ചിത്രങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ സല്‍മാനെ അല്ലാതെ മറ്റ് താരങ്ങളെ വെച്ച് ഒരുക്കാന്‍ കഴിയാത്തതുമാണ്.

അതേസമയം, സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ജോധ്പൂര്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജയിലില്‍ സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. അഞ്ച് വര്‍ഷം തടവുശിക്ഷ നല്‍കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലും നല്‍കും.

ചിങ്കാര മാനുകളെ വേട്ടയാടിയ കേസുകളില്‍ ഹൈക്കോടതി സല്‍മാനെ വെറുതെ വിട്ടതാണെന്നും സമാനമായ കേസാണിതെന്നുമാണ് സല്‍മാന്റെ വാദം. ജാമ്യം നല്‍കിയാല്‍ അപ്പീല്‍ നല്‍കാനാണ് സല്‍മാനെതിരെ കേസ് നല്‍കിയ ബിഷ്‌ണോയ് സമുദായത്തിന്റെ തീരുമാനം. സെയ്ഫ് അലി ഖാനും തബുവും അടക്കമുള്ള അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരെയും ബിഷ്‌ണോയി വിഭാഗം അപ്പീല്‍ നല്‍കും. ജയിലില്‍ സുരക്ഷാ ഭീഷണിയില്ലെന്നും മൂന്ന് ഭടന്മാരെ സല്‍മാന്റെ ജയിലിന് പുറത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജയില്‍ ഡി.ഐ.ജി പറഞ്ഞു. അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സല്‍മാനെ കാണാന്‍ അനുമതിയുണ്ട്.

ഇന്നലെയാണ് മാന്‍വേട്ട കേസില്‍ സല്‍മാന്‍ കുറ്റക്കാരനാണെന്ന് വിധിച്ച ജോധ്പൂര്‍ കോടതിവിധി വരുന്നത്. പതിനായിരം രൂപ പിഴയും അഞ്ചുവര്‍ഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്.

ജോധ്പൂര്‍: മാന്‍വേട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പതിനായിരം രൂപ പിഴയും നല്‍കണം. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയുടേതാണ് വിധി. രണ്ട് വ്യത്യസ്ഥ കേസുകളിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി പുറത്തുവന്നിരിക്കുന്നത്. താരത്തെ ഇന്ന് ജയിലിലേക്ക് മാറ്റും.

കേസില്‍ ഒരു വര്‍ഷവും അഞ്ച് വര്‍ഷവും തടവുശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിക്കെതിരെയാണ് സല്‍മാന്‍ ഹോക്കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കല്‍ നേരത്തെ അവസാനിച്ചിരുന്നു. 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെടുന്നത്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതെ വിട്ടിരുന്നു.  സംശയത്തിന്റെ ആനുകൂല്യത്തില്‍ കൂട്ടുപ്രതികളെ വെറുതെ വിട്ടു. ബോളിവുഡ് താരങ്ങളായ സൈഫുലിഖാന്‍, തബു, സൊനാലി ബെന്ദ്രെ, നീലം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് സല്‍മാന്‍ കോടതിയില്‍അഭ്യര്‍ത്ഥിച്ചിരുന്നു.

ജയിലില്‍ സല്‍മാന് കൂട്ടായി രാജ്യത്തെ ഞെട്ടിച്ച കുറ്റവാളികള്‍

 

ന്യൂഡല്‍ഹി: കൃഷ്ണ മൃഗത്തെ വേട്ടയാടിയതിന് അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജയിലില്‍ കൂട്ടായി കുപ്രസിദ്ധ കുറ്റവാളികള്‍. ജോധ്പൂര്‍ ജയിലില്‍ കുപ്രസിദ്ധ കുറ്റവാളികളെ പാര്‍പ്പിക്കുന്ന ബ്ലോക്കിലാണ് സല്‍മാനെ പാര്‍പ്പിക്കുന്നത്. സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവാണ് സല്‍മാന്റെ ബ്ലോക്കില്‍ തടവിലുള്ള ഒരാള്‍. 16 വയസുള്ള പെണ്‍കുട്ടിയ ബലാല്‍സംഗം ചെയ്ത കേസില്‍ 2013 മുതല്‍ ആസാറാം ഇവിടെ തടവിലുണ്ട്.

ലൗ ജിഹാദ് ആരോപിച്ച് മുഹമ്മദ് അശ്‌റഫുല്‍ എന്ന ബംഗാള്‍ സ്വദേശിയെ രാജസ്ഥാനില്‍ വെച്ച് ചുട്ടുകൊന്ന ഹിന്ദുത്വ തീവ്രവാദി ശംഭുലാല്‍ റെഗര്‍ ആണ് ഈ ബ്ലോക്കില്‍ തടവിലുള്ള മറ്റൊരാള്‍. അശ്‌റഫുലിനെ തീക്കൊളുത്തിയ ശേഷം കത്തിയമരുന്ന ദൃശ്യങ്ങള്‍ വീഡോയിയല്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ആളാണ് ശംഭുലാല്‍. ജോലിക്കെന്ന് പറഞ്ഞു അശ്‌റഫുലിനെ വിളിച്ചു വരുത്തിയ ഇയാള്‍ തീക്കൊളുത്തി കൊല്ലുകയായിരുന്നു.

കൊലപാതക കേസില്‍ തടവിലുള്ള കോണ്‍ഗ്രസ് നേതാവ് മല്‍ഖാന്‍ സിങ് വിഷ്‌ണോയ് സല്‍മാനൊപ്പമുള്ള മറ്റൊരാള്‍. രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ആയ ഇയാള്‍ ഭന്‍വാരി ദേവിയെന്ന നഴ്‌സിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയാണ്.v

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar