അങ്ങാടിയില്‍ തോററതിന് അമ്മയോട് വേണ്ട.കെ.ടി.ജലീല്‍.


വിവാദങ്ങള്‍ വിടാതെ പിന്‍തുടരുന്ന കെ.ടി.ജലീല്‍ സോഷ്യല്‍ മീഡിയില്‍ പങ്കു വെച്ച പോസ്റ്റ് വളരെ ചെറുതാണെങ്കിലും ഒരുപാട് മുനകളുള്ള ഒന്നാണ്.ആര്‍ക്കും എന്തും എഴുതാം ഞാന്‍ കുലുങ്ങില്ല എന്നു തന്നെയാണ് ഉള്ള ടക്കം.ഒരോ ദിവസവും യാതൊരു മനസാക്ഷിയുമില്ലാതെ തനിക്കെതിരെ കലിതുള്ളുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്ക് മനസ്സില്ല എന്ന ദാര്‍ഷ്ട്യം തന്നെയാണ് ഇന്ത്‌തെ മുഖപുസ്തക പോസ്റ്റിനും ഉള്ളത്. പാര്‍ട്ടി കൈവിടില്ല എന്ന പോളിറ്റ് ബ്യുറോ നിലപാട് പുറത്തു വന്നതോടെ പ്രതിപക്ഷം സമരം കടുപ്പിക്കുകയാണ്. ബന്ധു നിയമന വിവാദത്തില്‍,ലൈംഗികാരോപണ വിവാദത്തില്‍,കായല്‍ കയ്യ്േറ്റ വിവാദത്തില്‍ ഒക്കെ മന്ത്രി സ്ഥാനം നഷ്ട്ടപ്പട്ടവര്‍ ഉണ്ടെന്നിരിക്കെ രാജ്യദ്രോഹം കള്ളക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് വ്യക്തിയെ മന്ത്രിസഭ സംരക്ഷിക്കുന്ന ന്യായക്കേടിന്നെതിരെയാണ് ജനരോഷം തിളച്ചു മറയുന്നത്. ഇതേക്കുറിച്ചൊന്നും പറയാതെ മുന്‍കാലത്തു നടന്ന ചില വിവാദങ്ങളിലേക്ക് ശ്രദ്ധതിരിച്ചു വിടുകയാണ് തന്ത്രപൂര്‍വ്വം ജലീല്‍.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.
ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവര്‍ക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar