ഇന്ത്യന്‍ രാഷ്ട്രീയത്തെ ഞ്ഞെട്ടിച്ച് മമതയുടെ പടുകൂറ്റന്‍ റാലി.

കൊല്‍ക്കത്ത:ഇന്ത്യന്‍ രാഷ്ട്രീയത്തെ ഞ്ഞെട്ടിച്ച് മമതയുടെ പടുകൂറ്റന്‍ റാലി. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അണിനിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് യുദ്ധം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി കൊല്‍ക്കൊത്തയില്‍ നടത്തിയ റാലിയില്‍ ഇരുപതിലേറെ ദേശീയ നേതാക്കളാണ് പങ്കെടുത്തത്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൌഡ, ബിജെപിയില്‍ നിന്ന് വിട്ടുപോന്ന മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, ശത്രുഘന്‍ സിന്‍ഹ, അരുണ്‍ ഷൌരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍, എച്ച് ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍ എന്നിവര്‍ വേദിയിലെത്തി.എന്നാല്‍ സി.പി.എം സമ്മേളനത്തില്‍ നിന്നും വിട്ടു നിന്നത് വലിയ ചര്‍ച്ചയായി.

മമത ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും റാലിയുടെ ഭാഗമായി. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും റാലിക്കെത്തിയില്ലെങ്കിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അഭിഷേക് സിംഗ്വിയും പങ്കെടുത്തു. ജിഗ്‌നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍ എന്നിവരും റാലിയില്‍ പങ്കെടുത്തു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar