ശ്രീരാമൻ ഒരു മിത്താണ് . ബാബർ ഒരു സത്യവും .സത്യത്തിനും ചരിത്രത്തിനും ഒപ്പം നിൽക്കാനാണ് താല്പര്യം.സുനിതാ ദേവദാസ്
എൻ എസ് മാധവന്റെ കഥയും ബാബറി മസ്‌ജിദും
അയോദ്യ തര്‍ക്കമന്ദിരമല്ല. ബാബരി മസ്ജിദ് തന്നെയാണ്. അവിടെ നിര്‍മ്മിക്കോണ്ടത് അമ്പലമല്ലെന്നും പള്ളി തന്നെയാണെന്നും സുനിതാ ദേവദാസ്
. ബാബരി മസ്ജിദ് തകര്‍ത്ത് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ആ മന്ദിരത്തിനും മനുഷ്യര്‍ക്കും നീതി പുലര്‍ന്നിട്ടില്ല. ബാബരി മസ്ജിദ് ബി.ജെ.പിക്ക് രാഷ്ട്രീയ ആയുധമാണെന്നും ആരാധനാലയമല്ലെന്നും മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്.എന്‍ എസ് മാധവന്റെ തിരുത്ത് എന്ന കഥയെ ആസ്പദമാക്കി നടത്തിയ ശബ്ദ രേഖയിലാണ് സുനിതയുടെ പരാമര്‍ശം. ശ്രീരാമന്‍ മിത്തും ബാബര്‍ ജീവിച്ച സത്യമാണെന്നും ജീവിച്ച സത്യത്തിനും ചരിത്രത്തിനുമൊപ്പം നില്‍ക്കാനാണ് താല്‍പ്പര്യമെന്നും സുനിത കൂട്ടിച്ചേര്‍ത്തു.
“അദ്ദേഹം, കൈയ്യിൽ കിട്ടിയ ബാൾ പോയിന്റ് പേന കൊണ്ട് ആ തലക്കെട്ടു തിരുത്തി: “തർക്കമന്ദിരം തകർത്തു” എന്ന തലക്കെട്ടിൽ ‘തർക്കമന്ദിരം’ എന്ന വാക്കു വെട്ടി ബാബറി മസ്ജിദ് എന്നെഴുതിയായിരുന്നു തിരുത്ത്.”
ശ്രീരാമൻ ഒരു മിത്താണ് . ബാബർ ഒരു സത്യവും .അതിനാൽ എനിക്ക് സത്യത്തിനും ചരിത്രത്തിനും ഒപ്പം നിൽക്കാനാണ് താല്പര്യം – അയോദ്ധ്യ തർക്കമന്ദിരമല്ല . ബാബറി മസ്‌ജിദ് തന്നെയാണ്.
0 Comments