ഷൈഖ് ഹസീന വീണ്ടും അധികാരത്തില്‍

ബംഗ്ലാദേശിൽ ശൈഖ് ഹസീന വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍. ഇതോടെ നാലാം തവണയാണ്‌ം അവാമി പാർട്ടിയുടെ ടിക്കറ്റിൽ ഹസീന പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടന്നത്. കൂടാതെ മൂന്നു തവണ തുടർച്ചയായി പ്രധാനമന്ത്രിയാകുന്ന നേതാവെന്ന ഖ്യാതിയും സ്വന്തമാകും. അതിനിടെ ക്രമക്കേടുകൾ നടന്നെന്നാരോപിച്ച് പ്രതിപക്ഷമായ ബംഗാദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ അക്രമങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കനത്ത സുരക്ഷയിലായിരുന്നു ജാതിയോ സംഗ്ഷദ് എന്നറിയപ്പെടുന്ന ബംഗ്ലാദേശ് പാര്‍ലമെന്‍റിന്‍റെ 350 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. 50 എണ്ണം സ്ത്രീകളുടെ സംവരണ സീറ്റുകളാണ്. അഞ്ചു വര്‍ഷമാണ് പാര്‍ലമെന്‍റിന്‍റെ കാലാവധി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചു. 

രാവിലെ എട്ടു മുതൽ തന്നെ പോളിങ് ബൂത്തുകൾക്കു പുറത്ത് സ്ത്രീകളുൾപ്പെടെ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. അക്രമം കണക്കിലെടുത്ത് രാജ്യത്തുടനീളം ആറുലക്ഷം സൈനികരെയാണ് വിന്യസിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിക്കയിടത്തും ഭരണകക്ഷിയായ അവാമി ലീഗിന്‍റെയും പ്രതിപക്ഷമായ ബിഎൻപിയുടേയും അനുയായികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അക്രമങ്ങളിൽ ഇതുവരെ 15 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റു. 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar