മെസിക്ക് ഇതിഹാസതാരം ഡീഗോ മറഡോണയുടെ ഉപദേശം.

ബുവനോസ് ആരിസ്: ലോകകപ്പിന് തയാറെടുക്കുന്ന അർജന്‍റൈൻ സൂപ്പർ സ്റ്റാർ ലയണൽ മെസിക്ക് സ്വന്തം നാട്ടുകാരനായ ഇതിഹാസതാരം ഡീഗോ മറഡോണയുടെ ഉപദേശം. മെസിയോട് കളി ആസ്വദിക്കാനും കളത്തിൽ ഒന്നും തെളിയിക്കേണ്ടതില്ലെന്നും ഡീഗോ. അർജന്‍റീനയുടെ കിരീട പ്രതീക്ഷകൾ ചുമലിലേറ്റുന്ന മെസിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഉപകരിക്കുന്നതാണ് മറഡോണയുടെ വാക്കുകൾ.

കളി തുടരാനാണ് ഞാൻ മെസിയോട് പറയുന്നത്. കളി ആസ്വദിക്കുക. ലോകകപ്പ് ജയിക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും വിമർശനങ്ങളെ അദ്ദേഹം മറന്നുകളയേണ്ടതുണ്ട്- മറഡോണ പറഞ്ഞു. മെസി ഒന്നും തെളിയിക്കേണ്ടതില്ല. കോച്ച് യോർഗെ സാംപോളിയെ എനിക്കറിയില്ല. അദ്ദേഹത്തിന്‍റെ കേളീശൈലി എങ്ങനെയെന്നും അറിയില്ല. എന്നാൽ ടീമിലെ ഒരുപാട് കളിക്കാരെ എനിക്കറിയാം. അവർ എല്ലാം സമർപ്പിക്കുമെന്നും ബോധ്യമുണ്ടെന്നും മറഡോണ വ്യക്തമാക്കി. അർജന്‍റീനയ്ക്ക് നല്ല കിരീട സാധ്യതയുണ്ട്. എങ്കിലും അവരെ ഫേവറിറ്റുകളായി കാണുന്നില്ല. കാരണം ഫേവറിറ്റുകൾ ഒരിക്കലും ജയിക്കില്ലെന്നും മറഡോണ കൂട്ടിച്ചേർത്തു. 1986ൽ മറഡോണയുടെ നേതൃത്വത്തിലാണ് അർജന്‍റീന അവസാനമായി ലോകകപ്പ് നേടിയത്.

തൊട്ടടുത്ത ലോകകപ്പിൽ ടീമിനെ ഫൈനലിലെത്തിക്കാനും മറഡോണയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ 2014 ലോകകപ്പ് ഫൈനലിൽ അടക്കം സുപ്രധാന വേദികളിൽ മെസിക്കു കീഴിലെ അർജന്‍റീന ടീം പരാജയപ്പെടുകയാണുണ്ടായത്. സമ്മർദ്ദ നിമിഷങ്ങളെ അതിജീവിക്കാൻ മെസിക്കാവുന്നില്ല എന്ന വിമർശനവുമുണ്ട്. ഈ സാഹചര്യത്തിലാണ് മെസിക്ക്  ക്രിയാത്മക നിർദേശങ്ങളുമായി മറഡോണ രംഗത്തെത്തിയത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar